Thursday, October 2, 2008

രക്താക്ഷരങ്ങള്‍

ഇന്ന്
നക്ഷത്രങ്ങള്‍ ഇല്ലാതാവുന്നു
കറുത്ത മേഘം അവന്‍റെ
കാഴ്ചകളെ മറയ്ക്കുന്നു
കുറ്റബോധം ഇന്നലകളിലേക്ക് .....

അന്ന്

ചുവന്ന ചുവന്ന പൂക്കള്‍
വീണ ഗുല്‍മോഹര്‍ ചുവട്
മിഴികളിലേക്ക് പാറി വീണ
ചെമ്പന്‍ മുടിയിഴകള്‍
ഇളം കാറ്റിന്‍ ഹൃദയ സ്പന്ദനങ്ങള്‍
തന്‍ മാപിനികള്‍ ..


അവള്‍ പറഞ്ഞത്

ഡയറിതാളുകളില്ല ,
വജ്രമുനയുള്ള വാക്കുകളും ,

മരണം ജീവിതത്തെ

കൊല്ലുമ്പോള്‍ പ്രണയം

ജനിക്കുന്നൂ എന്ന്

വാന്‍ഗോഗിന്‍റെ അക്ഷരങ്ങളിലെ

സത്യത്തിന്‍ ചൂരുകള്‍ ,

ജിബ്രാന്‍റെ കണ്ണില്ലാത്ത പ്രണയം ,

രക്തം കട്ടപിടിക്കുന്ന നന്ദിതയുടെ
കാണാതാളുകള്‍ ,

എന്‍റെ നക്ഷത്രങ്ങള്‍ നീയെന്നു ,
നീ മാത്രമെന്ന് ......"

അവന്‍ പറഞ്ഞത്

"സ്വപ്നങ്ങളും കിനാവുകളുമില്ലാത്തവന്‍ ,

ബന്ധനങ്ങളില്‍ ഹൃദയശൂന്യന്‍ ,

യാദാര്‍ത്യവാദി ,ഇന്ന് മാത്രമുള്ളവന്‍

എങ്കിലും നീ പറഞ്ഞ ആ നക്ഷത്രങ്ങള്‍....

സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള

ഈ തീരങ്ങള്‍ മാത്രമാവട്ടെ .."

വിളറിവെളുത്തു നേര്‍ത്തുകറുത്ത
വരകള്‍ വീണ താളില്‍
വയലറ്റില്‍ കോറിയിട്ട അവസാനവാക്കുകള്‍

മൌനത്തിന്‍ വരികള്‍ക്ക് ശേഷം
ഒരു തുള്ളി രക്തം

"ആത്മാര്‍ത്ഥത ആത്മാവിനെ

നശിപ്പിക്കുന്നില്ല

ഇനി നക്ഷത്രങ്ങളും മഞ്ഞുതുള്ളികളുമില്ല

അവന്‍റെ യാദാര്‍ത്ഥ്യം 'രക്തത്തുള്ളികള്‍ '

രക്തതുള്ളികളിലൂടെ നഷ്ട്ടമായ

അവസാന ഹൃദയമിടിപ്പില്‍

പ്രണയത്തിന്‍റെ ( ആത്മാവിന്‍റെ ) പേറ്റുനോവ്‌

നിന്‍റെ ജീവിതമില്ല മരണവും
നാളെകള്‍ ഇന്നുകളാവുന്നു
ഈ പ്രപഞ്ചം എന്‍റെ പ്രണയം
എന്‍റെ മാത്രം .
ജീവിതത്തിന്‍റെ വില ബ്ലേഡിന്‍റെയും

No comments: