Monday, October 6, 2008

മിഴികള്‍

"ഇനി അടുത്ത വര്‍ഷം"
കൈവീശി മെല്ലെ അകന്നു പോകവേ ....
യാത്രികരുടെ കണ്ണില്‍ നഷ്ടമാവുന്ന
എന്തോ ഒന്നിന്‍റെ അറിയാത്ത വിഷാദം .. ..
അടയുന്ന വാതിലിനുമപ്പുറം വിങ്ങിപോകുന്ന ഹൃദയങ്ങള്‍ ..
കനം കൂടുന്ന ഹൃദയം കണ്ണുകളില്‍ നിറയ്ക്കുന്ന
നനവ് കാണാതിരിക്കാന്‍ മുഖം തിരിച്ചു ..
കണ്ണുകള്‍ മറ്റൊരു നിറഞ്ഞ മിഴികളിലാണ്‌ തറഞ്ഞത്..
പുറത്തേക്ക് നോക്കിയ ആ കണ്ണുകള്‍‌
തിരിച്ചറിയാന്‍ ആദ്യം കഴിഞ്ഞത് ഹൃദയതതിനാണ്..
ഒരു നേര്‍ത്ത നോവായി ..
ഓര്‍മകളെ ഉണര്‍ത്തിയ മിന്നലായി ...
പരിസരം മറന്നു തിരിഞ്ഞു നോക്കുമ്പോള്‍ ..
ഒരു വട്ടം കൂടി തിരിഞ്ഞു നോക്കികാഴ്ച്ചയ്ക്കപ്പുറതേയ്ക്ക്..
ആ മിഴികള്‍ മറഞ്ഞു പോയി ...
തിരിച്ചു നടക്കുമ്പോള്‍ ..
കുട വിരിച്ചത്..
നനുത്ത മഴയിലേക്കാണോ..
ഓര്‍മകളുടെ വെയിലേക്കായിരുന്നോ.? .
ഒരു കുടയില്‍ ഒന്നും പറയാതെ ..
ഒന്നു തൊടാതെ ..
നടന്നു പോയ കര്‍ക്കിടകത്തിന്റെ കറുത്ത പച്ച പടര്‍ന്ന മഴക്കാലം ..
ഒരുമിച്ചു ചിരിച്ചാര്‍ത്തു നടന്നു പോയ ഇടനാഴിയില്‍ ...
പാതി തുറന്ന ജനലിനരികെ നീ ..
ഒരു നിമിഷം പകര്‍ന്ന നിശ്ശബ്ദത കൊണ്ടു മറഞ്ഞ ചിരി നെന്ചില്‍ വിരിഞ്ഞു ..
ഒന്നും പറയാതെ മിഴികള്‍ മാത്രം എല്ലാം അറിഞ്ഞു ..
ആഘോഷങ്ങള്‍ക്ക് മുകളില്‍ നീ നിന്റെ നിശബ്ദ നോട്ടങ്ങളില്‍ നിറഞ്ഞു ..
നിന്റെ കണ്ണുകളില്‍ ഞാന്‍ ഈ വേദിയില്‍ ഒറ്റയ്ക്ക് ..
ഗാനം മറന്നു പോയ പാട്ടുകാരന്‍ ..
നിനക്കു നല്കാന്‍ കരുതിയ ചുവന്ന റോസപൂവുകള്‍മറ്റാരോ സ്വന്തമാക്കി ..
നിന്റെ കണ്ണുകളില്‍ നിറഞ്ഞ പൂക്കാലം എനിക്ക് ..
നിന്‍റെ കണ്ണുകള്‍ ഹൃദയതോടെന്തോ പറഞ്ഞു ..
ഒരു ചുവന്ന റോസ് ഇതള്‍ വിരിച്ചു ..
നിന്റെ കണ്ണുകള്‍‌ മാത്രം വരച്ചു ഞാന്‍ എത്രയോ വര്‍ണം ചാര്‍ത്തി .
ഒരിക്കലും കഴിഞ്ഞില്ല നിന്റെ കണ്ണിന്‍ മാസ്മരികത
പകരുവാന്‍തനിച്ചു കാണുമ്പോള്‍ മാത്രം പറയാന്‍ എത്ര നാളുകള്‍ കാത്തു ..
നിനക്കായ് കരുതി വച്ച പൂക്കൂടകള്‍ വാടി..
ഒന്നും പറയാതെ നീ കടന്നു പോയി ..
ശൂന്യത മാത്രം ബാക്കിയായി ..
അറിയില്ല നീ മറഞ്ഞത് എവിടേക്ക് ..?
ഒരിക്കലും തുറക്കാതെ പോയ എന്‍റെ
ഹൃദയത്തിന്‍റെ ഉള്ളറകളിക്കോ..?

Saturday, October 4, 2008

സ്വപ്നസാഗരം

നിന്റെ നോട്ടം
എന്റെ ഉള്ളിലേക്ക്
ഒരു മഞ്ഞുസൂചി പോലെ
തറച്ചുകയറി

തണുത്ത,ഭീതിദമായ
വേദന.
ഉള്ളിലെ വെളിവായിപ്പോയ
ശൂന്യത.

പ്രതിരോധിക്കാന്‍ ഒന്നുമില്ലാതെ
നിരായുധയായി
എല്ലാ ആവരണങ്ങളുമഴിഞ്ഞ്
അങ്ങനെ…

വേദനയുടെ ഒരു കടല്‍
ഇരമ്പുന്നുണ്ടായിരുന്നു.
നിനക്ക് മാത്രം മായ്ച്ചുകളയാനാവുന്ന
ഒരുപാട് വ്യര്‍ത്ഥനിമിഷങ്ങള്‍
കനം തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.

എന്റെ സ്വപ്നങ്ങളുടെ
ശൂന്യമായ
വലക്കട്ടിലില്‍
മഴ പൊഴിയുന്നുണ്ടായിരുന്നു.

ഓര്‍മ്മകളുടെ ഈ
കനിവില്ലാത്ത മഴയില്‍
ഞാന്‍ നിന്റെ
തണല്‍ തേടുന്നു.

പോയ വര്‍ഷങ്ങളത്രയും
അതിവേഗം
എന്നില്‍ നിന്ന്
ഓടിയകന്നെങ്കില്‍…

കവല

ഈ ജങ്ങ്ഷന്‍ കെട്ടിപ്പൊക്കി വച്ച
ഒരു വമ്പന്‍ ഹോര്‍ഡിങ്ങുപോലെ

ശബ്ദവെളിച്ചങ്ങള്‍
ചിതറിക്കിടക്കുന്നു

എന്താ നീ ഒന്നും പറയാത്തത്‌?

അതിന്റെ ഉള്ളില്‍ കയറിയിരുന്ന്
നാം കാണുന്നു
നമ്മളെത്തന്നെ

മഴ വരും
വേനല്‍ വരും
കടല്‍ അങ്ങനെത്തന്നെ അലയടിക്കും
വീട്ടുമുറ്റത്ത്‌

ഒക്കെ ഇതിനകത്തു തന്നെ കിട്ടും
ബാല്യകാലസ്മരണയും
മാമ്പഴച്ചുനയും
കൗമാരപ്രണയവും

തിരക്കിപ്പോകേണ്ട വേറെയെങ്ങോട്ടും
എന്ന് നീ പറയുന്നു

എന്നിട്ടും

ദോശചുടുന്നതിനും
മെയില്‍ നോക്കുന്നതിനും
ഗൗരവ രചനയ്ക്കുമിടയിലൊരിടവേളയില്‍
പകലുറങ്ങിപ്പോയി
കുറച്ചു നേരം ദിവാസ്വപ്നവും കണ്ടു

അതിനാണ്‌ ബില്‍ഗേറ്റ്‌സെന്നെ
ക്ലാസ്സില്‍ നിന്ന് സോറി ബില്‍ബോര്‍ഡില്‍നിന്ന്
പുറത്താക്കിയത്‌

ഇപ്പോ നില്‍ക്കുകയാണ്‌
ഇരമ്പുന്ന ദൃശ്യസഞ്ചയങ്ങള്‍ക്കു നടുവില്‍
പറുദീസയില്‍നിന്ന് പുറത്തായവരെപ്പോലെ

പൊരിവെയിലത്ത്‌

നീ
ഓര്‍ക്കുന്നുണ്ടോ
നാലാംഗേറ്റില്‍നിന്ന് പണ്ട്‌ നമ്മള്‍ കുടിച്ച
നറുനീണ്ടി സര്‍വ്വത്തിന്റെ
നറുരുചി?
പ്രണയം പോലെ അതിന്റെ
ഇളം തണുപ്പ്‌?

Thursday, October 2, 2008

രക്താക്ഷരങ്ങള്‍

ഇന്ന്
നക്ഷത്രങ്ങള്‍ ഇല്ലാതാവുന്നു
കറുത്ത മേഘം അവന്‍റെ
കാഴ്ചകളെ മറയ്ക്കുന്നു
കുറ്റബോധം ഇന്നലകളിലേക്ക് .....

അന്ന്

ചുവന്ന ചുവന്ന പൂക്കള്‍
വീണ ഗുല്‍മോഹര്‍ ചുവട്
മിഴികളിലേക്ക് പാറി വീണ
ചെമ്പന്‍ മുടിയിഴകള്‍
ഇളം കാറ്റിന്‍ ഹൃദയ സ്പന്ദനങ്ങള്‍
തന്‍ മാപിനികള്‍ ..


അവള്‍ പറഞ്ഞത്

ഡയറിതാളുകളില്ല ,
വജ്രമുനയുള്ള വാക്കുകളും ,

മരണം ജീവിതത്തെ

കൊല്ലുമ്പോള്‍ പ്രണയം

ജനിക്കുന്നൂ എന്ന്

വാന്‍ഗോഗിന്‍റെ അക്ഷരങ്ങളിലെ

സത്യത്തിന്‍ ചൂരുകള്‍ ,

ജിബ്രാന്‍റെ കണ്ണില്ലാത്ത പ്രണയം ,

രക്തം കട്ടപിടിക്കുന്ന നന്ദിതയുടെ
കാണാതാളുകള്‍ ,

എന്‍റെ നക്ഷത്രങ്ങള്‍ നീയെന്നു ,
നീ മാത്രമെന്ന് ......"

അവന്‍ പറഞ്ഞത്

"സ്വപ്നങ്ങളും കിനാവുകളുമില്ലാത്തവന്‍ ,

ബന്ധനങ്ങളില്‍ ഹൃദയശൂന്യന്‍ ,

യാദാര്‍ത്യവാദി ,ഇന്ന് മാത്രമുള്ളവന്‍

എങ്കിലും നീ പറഞ്ഞ ആ നക്ഷത്രങ്ങള്‍....

സ്വപ്നത്തിനും ജീവിതത്തിനും ഇടയിലുള്ള

ഈ തീരങ്ങള്‍ മാത്രമാവട്ടെ .."

വിളറിവെളുത്തു നേര്‍ത്തുകറുത്ത
വരകള്‍ വീണ താളില്‍
വയലറ്റില്‍ കോറിയിട്ട അവസാനവാക്കുകള്‍

മൌനത്തിന്‍ വരികള്‍ക്ക് ശേഷം
ഒരു തുള്ളി രക്തം

"ആത്മാര്‍ത്ഥത ആത്മാവിനെ

നശിപ്പിക്കുന്നില്ല

ഇനി നക്ഷത്രങ്ങളും മഞ്ഞുതുള്ളികളുമില്ല

അവന്‍റെ യാദാര്‍ത്ഥ്യം 'രക്തത്തുള്ളികള്‍ '

രക്തതുള്ളികളിലൂടെ നഷ്ട്ടമായ

അവസാന ഹൃദയമിടിപ്പില്‍

പ്രണയത്തിന്‍റെ ( ആത്മാവിന്‍റെ ) പേറ്റുനോവ്‌

നിന്‍റെ ജീവിതമില്ല മരണവും
നാളെകള്‍ ഇന്നുകളാവുന്നു
ഈ പ്രപഞ്ചം എന്‍റെ പ്രണയം
എന്‍റെ മാത്രം .
ജീവിതത്തിന്‍റെ വില ബ്ലേഡിന്‍റെയും